2013 ജനുവരി 29, ചൊവ്വാഴ്ച

മഹാനുണയൻ.

        മൊയ്തീൻ  കഥകൾ.
        ---------------
    
         ------------
         അക്കൊല്ലത്തെ  ഓണാഘോഷത്തിനു്  നുണപറയൽ  മൽസരമാണു്  സംഘടിപ്പിച്ചതു്.
         മൽസരത്തിൽ  മൊയ്തീനും  പങ്കെടുത്തു.
         കൂട്ടരേ...കേൾക്കേണ്ടേ  രസം.കഴിഞ്ഞ  മാസം കോരിച്ചൊരിയുന്ന  മഴ  പെയ്ക  ഒരു  ദിവസം
     ഞാൻ  നമ്മടെ  പൊഴേലു്  കുളിക്ക്യാർന്നൂ...അപൊ  ദാ,ചൊട്ടു  മുമ്പീക്കൂടെ  വല്യോരു  പാറ  ഒഴുകിപോണൂ.ഒരാളോളം  ഉയരത്തിലു്  വെള്ളത്തീന്നങ്ങനെ  പൊന്തി  നിന്നു്.....
      നൊണ...വ്ശ്യസിക്കാൻ  പററാത്ത  നനൊണ.....
   മൊയ്തീനുണ്ടോ  വിടുന്നൂ...
   അയാൾ  തുടർന്നു.
    മൊയ്തീൻ  മുഴുമിപ്പിച്ചില്ലഅതിനുമുൻപുതന്നെ  കേട്ടനിന്നവർ  വിളിച്ചു  കൂവാൻ  തുടങ്ങി.....
   
        മൊയതീനുണ്ടോ  വിടുന്നു.അയാൾ  തുടർന്നു....
     നൊണയല്ല  കൂട്ടരേ...ഞാൻ  കണ്ടതാ.നമ്മടെ  പൊഴവക്കത്തു  നിന്നേർന്ന  ആ  വല്ല്യേമൊളങ്കൂട്ടം
  ല്ല്യേ,  മഴേത്തു  അതുകടപൊഴങ്ങി  പൊഴേലിയ്ക്കു  മറിഞ്ഞപ്പോ  അതിന്റെ  നടുക്കിലുണ്ടായിര്ന്ന  ആ വല്ല്യേ
  പാറണ്ടലോ  അതുംഒപ്പം  പൊഴേലെത്തി.  മൊളേടെ  എടേലല്ലേ  പാറ...അതും  ഒപ്പം പൊഴേലെത്തി.
  മൊളേടെ  എടേലല്ലേ  പാറ.  ഒരു  ചങ്ങാടത്തിലു  കേററി  വെച്ച  മട്ടിലതു  വെളളത്തിലങ്ങനെ  പൊന്തി-
  ക്കെടക്ക്വേർന്നൂ...
  നുണയന്മാരുടെ  മത്സരത്തിൽ  സമ്മാനം  മൊയ്തീൻ  നേടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ