---------
കാശിയ്ക പോകുന്നവർ അവർക്കിഷ്ടപപ്പെട്ടവയിലൊന്നു് അവിടെ ഉപേക്ഷിച്ചു പോരുക പണ്ടത്തെ-
പതിവാണു്. ഞാനും അതനുസരിച്ചു് ശീലങ്ങളിലൊന്നു് അവിടെ ഉപേക്ഷിച്ചു.
തീർത്ഥയാത്ര കഴിഞ്ഞു തിരിച്ചെത്തിയ പരശുരാമയ്യർ യാത്രാവിശേഷങ്ങൾ മമൊയ്തീനെ പറഞ്ഞു കേൾപ്പിക്കുകയായിരുന്നു.
സ്വാമീടെ എന്തു ശീലാ അവടെ കളഞ്ഞതു്...
എന്താ ത്ര സംശം...നിങ്ങളൊക്കെ ആക്ഷേപിക്കണ എന്റെ ശുണ്ഠിതന്നെ.....
ചിരിച്ചുകൊണ്ടുള്ള പരശുരാമയ്യരുടെ മറുപടി എന്തുകൊണ്ടോ മൊയ്തീനു ബോദ്ധ്യമായില്ല.ശുണ്ഠി എടുക്കുന്ന
ശീലം അങ്ങനെ പെട്ടെന്നുപേക്ഷിക്കാാനാവുമോ....വിശ്വാസം വരാതെ മൊയ്തീൻ ഒന്നു പരീക്ഷിക്കാനുറച്ചു.
തനിയ്ക്കു ബോദ്ധ്യമായില്ല എന്നുനടിച്ചു് പലരീതിയിൽ പലചോദ്യങ്ങളായി ഇക്കാര്യം മൊയ്തീൻ ആവർത്തിച്ചു
തുടങ്ങി. സ്വാമിയെ ശുണ്ഠിപിടിപ്പിക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമം തന്നെ.....
ആദ്യമൊക്കെ ക്ഷമയോടെ മറുപടി പറഞ്ഞു എങ്കിലും ചോദ്യം ആവർത്തിക്കാൻ തുടങ്ങിയതോടെ അയ്യരുടെ ക്ഷമനശിച്ചുതുടങ്ങി.മറുപടിയിൽ നീരസം നിഴലിച്ചു. അതുകണ്ടു് മൊയ്തീനു് ഉത്സാഹം
കൂടി....
അവസാനം, സഹികെട്ട സ്വാമിയ്ക്കു പറയേണ്ടി വന്നു....
പൊയ്ക്കോ കടന്നു്....മനുഷ്യനെകളിയാക്കാൻ നിക്കാതെ...ഒരുകാര്യം എത്ര പറഞ്ഞാലും ബോധ്യമില്ലാച്ചാൽ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ