2013 ഫെബ്രുവരി 15, വെള്ളിയാഴ്‌ച


മൊയ്തീന്‍ കഥകള്‍ ----------------------- പരിഹാസം -------------- ഹോട്ടല്‍ പണിയ്ക്കു ചേര്‍ന്നിട്ടു് ദിവസം രണ്ടുമൂന്നു കതഴിഞ്ഞതേയുള്ളൂ. അപ്പോഴേയ്ക്കും ആ പണി മൊയ്തീ- നു മടുത്തു. അതു് പലപ്പോഴും കടയിലെത്തുന്നവരോടയാള്‍ കാണിയ്ക്കാന്‍ മടിച്ചതുമില്ല. അവരെന്തെങ്കിലും ചോദി- ച്ചാല്‍ മൊയ്തീന്റെ മറുപടി ശുണ്ഠിയെടുത്തുകൊണ്ടാവും. അകാരണമായൊരു ശുണ്ഠിയിലായിരുന്നു അന്നു മൊയ്തീന്‍. അപ്പോഴാണു് ഒരാള്‍ കടയില്‍ കയറിവന്നു് സീറ്റിലിരുന്നതും ചായയ്ക്കം വടയ്ക്കും ഓര്‍ഡര്‍ ചെയ്തതും. വട പ്ലേറ്റിലാക്കി മുമ്പില്‍ വെച്ചപ്പോഴാണു് അതുതൊട്ടു നോക്കിക്കൊണ്ടു് അയാളുടെ ഒരന്വേഷണം. ഇതു വല്ലാതെ ഒറങ്ങീട്ണ്ടാവ്വോ.....വിളിച്ചുണര്‍ത്തണ്ടീര്വോ? അല്ലെങ്കിലേ മൊയ്തീന്‍ ദേഷ്യത്തിലാണു്. അതിന്റെ കൂടെ ഈ പരിഹാസം കൂടിയായതോടെ മൊയ്തീനു നിയ- ന്ത്രണം വിട്ടു. വട കൊടുത്തതും പോരാ, പരിഹാസം കൂടി താന്‍ കേള്‍ക്കണോ? ചായകുടിയ്ക്കാന്‍ വന്നയാളെ നോക്കി മൊയ്തീനപ്പോള്‍ പറയാതിരിയ്ക്കാന്‍ ആയില്ല. ആവോ...നിയ്ക്കറീല്ല്യ. ഞാനിവിടെ ജോലിയ്ക്കു കേറീട്ടു് രണ്ടുമൂന്നു ദിവസേ ആയീട്ടുള്ളൂ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ