2013 ഫെബ്രുവരി 13, ബുധനാഴ്‌ച


മൊയ്തീന്‍ കഥകള്‍. ---------------------- കേട്ടെഴുത്തു്. ------------- എന്നാലിനി ചോദ്യം ചോദിയ്ക്കല്‍ വേണ്ട. കേട്ടെഴുത്താവാം. പിന്നീടൊരിയ്ക്കല്‍ സാക്ഷരതാ ക്ലാസ്സില്‍ പഠിപ്പിയ്ക്കാനെത്തിയ മൊയ്തീന്‍ വിചാരിച്ചു. പകല്‍ പലയിടത്തും പണിയെടുക്കുന്നവരായിരുന്നുവല്ലോ പഠിതാക്കളിലധികവും. അവരുടെ സൗകര്യം കണ- ക്കിലെടുത്തു് അതുകൊണ്ടു് ക്ലാസ്സു് രാത്രിയിലായി. പലപ്പോഴുമതു് മെഴുകുതിരിയുടെ വെളിച്ചത്തിലാവുകയും ചെയ്യും. ഇത്തവണ കേട്ടെഴുത്താവട്ടെ. ഞാന്‍ പറയണ വാക്കുകള്‍ നിങ്ങള്‍ കാണാണ്ടെ എഴുതണം..... മൊയ്തീന്‍ പറഞ്ഞതോടെ എല്ലാവരും കേട്ടെഴുത്തിന് തയ്യാറായി സ്ലേറ്റും പെന്‍സിലുമെടുത്തു. കാണാണ്ടെത്തന്നെ എഴുതണം ട്ടോ... എല്ലാവരേയും ഒന്നുകൂടി ഓര്‍മ്മപ്പെടുത്തി കേട്ടെഴുതാനുള്ള ആദ്യവാക്കു് മൊയ്തീന്‍ പറഞ്ഞതേയുള്ളു, അവനവന്റെ മുമ്പില്‍ എരിഞ്ഞുകൊണ്ടിരുന്ന മെഴുകുതിരികള്‍ ഒട്ടും സംശയിയ്ക്കാതെ അവരൂതിക്കെടുത്തി. ക്ലാസ്സിലാകെ- ഇരുട്ടു പടര്‍ന്നു. ഇങ്ങനെയൊന്നു് മൊയ്തീന്‍ പ്രതീക്ഷിച്ചതായിരുന്നില്ലല്ലോ. വിളക്കൂതിയ പ്രവര്‍ത്തി കണ്ടു്- മൊയ്തീന്‍ അമ്പരന്നു ചോദിച്ചു. ദെന്താപ്പോ നിങ്ങളീച്ചീതതു്? മറുപടി എല്ലാവരും കൂടിയായിരുന്നു. വിളക്കൂത്യാലല്ലേ കാണാണ്ടെഴുതാന്‍ പററൂ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ