2013 ഫെബ്രുവരി 13, ബുധനാഴ്‌ച

മൊയ്തീന്‍ കഥകള്‍
---------------------
ലക്ഷപ്രഭു.
-----------
രശുരാമയ്യര്‍ ഇത്തിരി ബേജാറിലാണു്. കാരണം മറ്റൊന്നുമല്ല. മകന്റെ പോക്കു് താനുദ്ദേശിച്ചതുപോലെയല്ല. തനിക്കു-
ശേഷം കച്ചവടം നടത്തിക്കൊണ്ടു പോവേണ്ടവനാണെന്ന വിചാരം തീരെയില്ല.
പക്ഷേ, ഇക്കാര്യമൊന്നും മൊയ്തീനു് അറിയില്ലല്ലോ.ചായ കുടിച്ചു് കഴിഞ്ഞു് അയ്യരോടു കുശലം പറയുന്നതിനിടയിലാണു്
അയ്യരുടെ മകനെ കണ്ട കാര്യം മൊയ്തീന്‍ പറഞ്ഞതു്.
അയ്യരേ, ങ്ങടെ മോന്‍ ആളു മിടുക്കനാട്ടോ. ന്നെ കണ്ടതും ഒാടി അടുത്തയ്ക്കങ്ക്ട് വന്നു. വിശേഷം പറഞ്ഞ കൂട്ട-
ത്തിലു പറയ്വാ. വല്ലാണ്ടെ ബുദ്ധിമുട്ടി. ന്നാലും ഞാന്‍ കാരണം അച്ഛനിപ്പോ ലക്ഷപ്രഭുവായി.സ്വാമീ, ഇന്നത്തെ കാലത്തു്-
ഇങ്ങനേം ണ്ടാവ്വോ മക്കളു്! അച്ഛനെ ങ്ങനെ സ്നേഹം ള്ളോരു്....എന്തായ്യാലും ങ്ങളു ഭാഗ്യവാനാ...
മൊയ്തീന്റെ വാക്കുകള്‍ കേള്‍ക്കും തോറും അ്യ്യരുടെ മുഖത്തെ പ്രസാദം കുറയുന്നതും സങ്കടം നിഴലിയ്ക്കന്നതും
കണ്ടു് സംശയത്തോടെ മൊയ്തീന്‍ ചോദിച്ചു.
എന്തേ, എന്തേണ്ടായ്യേ, സ്വാമീ?
ഒന്നും പറയണ്ടാ, ന്റെ മൊയ്തീനേ,...മകന്‍ ന്നെ ലക്ഷപ്രഭുവാക്കിന്നൊക്കെ പറേണതു വാസ്തവാ.പക്ഷേ, അവനെന്നെ-
അങ്ങനെ ആക്കണേന്റെ മുന്നെ എന്റെ പേരിലു് ബാങ്കിലു് ണ്ടായ്യേര്‍ന്ന സംഖ്യ എത്ര്യാന്നു മൊയ്തീന്നറിയ്യോ...
ഒന്നും മനസ്സിലാവാതെ അന്തം വിട്ടുനിന്ന മൊയ്തീനെ നോക്കി ഈറന്‍ വാക്കുകളില്‍ അയ്യര്‍ തുടര്‍ന്നു.
ന്റേം ഭാര്യേടേം പേര്ല് ല് ടൗണ് ല് ണ്ടാര്‍ന്ന സ്ഥലം വിറ്റുകിട്യേ ഒരുകോടി തെകച്ചും ണ്ടാര്‍ന്നൂ....




















ഹ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ