2013 ഫെബ്രുവരി 3, ഞായറാഴ്‌ച






സ്വപ്നം.
--------
ഹാമടിയനാണു് മൊയ്തീന്റെ ഇളയ മകന്‍. പഠിക്കാനും മോശം. വീച്ചിലങംങനെ വെറുതെയിരിക്കും. മകന്റെ പ്രകൃതം കണ്ടു് മൊയ്തീന്‍ ആവുന്നത്ര ഗുണദോഷിച്ചു. നോക്കി.ഫലമില്ല.
അന്നു് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണു് തലേന്നു താത്രി കണ്ട സ്വപ്നത്തിനെപ്പററി
മകന്‍ ഉമ്മയ്കു വിവരിച്ചുകൊടുക്കുന്നതു് മൊയ്തീന്‍ കേട്ടതു്.
സ്വപ്നത്തിലേയ് ഞാനൊരു പിച്ചക്കാരനേര്‍ന്നൂ ഉമ്മാ...പാട്ടു പാടി എരന്നുനടക്കലു്തന്നെ. എത്ര
കാശാ ഉമ്മാ നിയ്ക്കു കിട്ടീതു് ന്നോ...ന്റെ കുപ്പായത്തിന്റെ കീശ നെറഞ്ഞു വീര്‍ത്തു..
ബാക്കി കേള്‍ക്കാനുള്ള ക്ഷമ മൊയ്തീനുണ്ടായില്ല ഇരിക്കുന്നിടത്തുനിന്നു പെട്ടെന്നു ചചാടിയെണീററു്
മകന്റെ കവിളത്തു് ആഞ്ഞൊരടി കൊടുത്തു അയാ ള്‍.
ബാപ്പയുടെ പ്രവര്‍ത്തിയില്‍ അന്ധാളിച്ചുനിന്ന മകന്‍ കേള്‍ക്കാനായി മൊയ്തീന്‍ പറഞ്ഞു.
കള്ളഹമുക്കേ... സ്വപ്നം കാണുമ്പോഴെങ്കിലും അണക്കൊരു വല്യ പണക്കാരനായീന്നു കണ്ടുടെ?








ഫോണ്‍
-------------
ന്ധുക്കളെത്തിയാലേ മയ്യത്തെടുക്കുവാന്‍ പററൂ. അതുകൊണ്ടു് എത്രയും വേഗം വേണ്ടപ്പെട്ടവരെ മരണവിവരമറിയിക്കുവാന്‍ പലരെയും ചുമതലപ്പെടുത്തി.
അടുത്തൊരു ബന്ധുവിനെ വിവരമറിയിക്കുവാനുള്ള ചുമതല മൊയ്തീന്‍ ഏററെടുത്തു. ൊരു രൂപാനാണയമിട്ടു
വിളിക്കുന്ന ഫോണിലൂടെ അയാള്‍ വിളിക്കാന്‍ രുങ്ങി.
നമ്പര്‍ കറക്കിക്കഴിയ‍്യ‍തേയുള്ളൂ. അപ്പോഴേയ്ക്കുമതാ രാളിങ്ങോച്ചു സംസാരിക്കുന്നു.
നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ തത്കാലം നിലവിലില്ല. എന്നു ടേപ്പു ചെയ്തു വെച്ചതു് ഇംഗ്ളീഷിലായതിനാല്‍
മൊയ്തൂനു കാര്യം പിടികിട്ടിയില്ല. അതുകൊണ്ടു് അതു ശ്രദ്ധിക്കാതെ മൊയ്തൂന്ര അങ്ങോട്ടറിയിച്ചു.
ങ്ങളിപ്പോ എന്തന്നെ പറഞ്ഞാലും വേണ്ടീല്യാ...ന്നോടു് പറയാനേല്പിച്ച കാര്യം ഞാനറീക്യാണു്. നമ്മടെ വടക്കേലെ
അയമ്മദ്വാക്ക ഇന്നു മരണപ്പെട്ടടക്ക്ണൂ...നാളെ രാവിലെ മയ്യത്തെടുക്കും... ഉദ് പറയാനാ ഈ വിളി...
പറയാനുള്ളതു് ൊ ററ ശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു് മൊയ്തീന്‍ ഫോണ്‍ വെച്ചു.അപ്പോഴതാ വിളിക്കാനായി താന്‍
ഫോണിനകത്തിട്ട ററ രൂപാനാണ.‌യം പുറത്തു ചാടുന്നു. ഇതു കണ്ടു് അത്ഭുതപെട്ടു് മൊയ്തീന്ര പറഞ്ഞു പോയി.
ന്റെ പടച്ചോനേ...വന്നു്വന്നിട്ടിപ്പോ മരണം പറേണേനു് കയ് വേണ്ടാന്നായ്യോ.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ